2013, ജൂലൈ 28, ഞായറാഴ്‌ച

വെട്ടയടപ്പെടുന്നവന്റെ ഭയമെനിക്കില്ല
പക്ഷെ മരണത്തിന്റെ ചൂര് ഞാനറിയുന്നു
കുറ്റവാളിയുടെ പശ്ചാത്താപം എനിക്കില്ല
പക്ഷെ തടവിന്റെ ഏകാന്തത എന്നെപ്പോതിയുന്നു

ഈച്ചരവാര്യരും ജോസഫും എന്നും
എന്റെ സ്വപ്നങ്ങളിൽ എന്നെ കാണാൻ വരും

കുറച്ചുനേരം തുറിച്ചു നോക്കി നില്ക്കും അവർ

ഹേ,നാണം കെട്ട നായെ നീയുറങ്ങുമ്പോൾ
ആയിരങ്ങൾ കണ്ണടക്കാനാകാതെ,
വിശപ്പിന്റെ കൊടിയെന്തി,ജീവന്റെ കനിതേടി
മരിക്കാതിരിക്കുന്നുണ്ടിവിടെ
ജോസഫ് കാർക്കിച്ചുതുപ്പുന്നു

പ്രിയപ്പെട്ട മകനെ ഈ രാത്രി നീയുറങ്ങുക
ഞാൻ നിനക്ക് കാവലാളാകാം
നീ നിന്റെ സ്വപ്നങ്ങളിൽ തിരയുക
ഞാൻ തിരഞ്ഞുമരിച്ചോരെൻ ജീവനെ.
വാര്യർ തളർന്നു പറഞ്ഞു

നാടകാന്ത്യം 

കത്തിയമരാത്ത മെഴുകുതിരികൾ
ഊഴത്തിനായ് കാത്തിരിക്കാതെ  സ്വയമുരുകുന്നു
പലവട്ടം ചാട്ടം പിഴച്ചോരെട്ടുകാലി
മനംനൊന്ത് എട്ടുകാലും വെട്ടുന്നു
പീലാത്തോസ്,താൻ കൈകഴുകിയ
ജലത്തിന്റെ ഗന്ധമേറ്റ് മരിച്ചുവീഴുന്നു

പുലർച്ച 

ഉറങ്ങിയവൻ എഴുനേൽക്കുന്നു
പതിവുപോൽ സമയസൂചി ചലിക്കുന്നു
പതിവുപോൽ സമയസൂചി ചലിക്കുന്നു
പതിവുപോൽ സമയസൂചി ചലിക്കുന്നു








1 അഭിപ്രായം:

  1. കത്തിയമരാത്ത മെഴുകുതിരികൾ
    ഊഴത്തിനായ് കാത്തിരിക്കാതെ സ്വയമുരുകുന്നു
    പലവട്ടം ചാട്ടം പിഴച്ചോരെട്ടുകാലി
    മനംനൊന്ത് എട്ടുകാലും വെട്ടുന്നു
    പീലാത്തോസ്,താൻ കൈകഴുകിയ
    ജലത്തിന്റെ ഗന്ധമേറ്റ് മരിച്ചുവീഴുന്നു
    പുലർച്ച

    ഉറങ്ങിയവൻ എഴുനേൽക്കുന്നു
    പതിവുപോൽ സമയസൂചി ചലിക്കുന്നു
    പതിവുപോൽ സമയസൂചി ചലിക്കുന്നു
    പതിവുപോൽ സമയസൂചി ചലിക്കുന്നു

    മറുപടിഇല്ലാതാക്കൂ