2013, മാർച്ച് 26, ചൊവ്വാഴ്ച

ഉത്സവക്കാഴ്ചകൾ
കവിത-10 
നവനീത്


ഡാഡി മമ്മി വീട്ടില്ലില്ലാ
പാട്ടിനൊത്ത് സഞ്ചരിക്കുന്ന പരദേവത

ഓപ്പ ഗഗ്നം സ്റ്റൈൽ
കൂടെക്കൂട്ടി ആരാധ്യ ദേവൻ

മാളമില്ലാതലയുന്ന  പാമ്പുകൾ
അതുവഴി പോയോരാംബുലൻസിന്
പച്ചമലയാളത്തിൽ പള്ള്

ഒന്നര മണിക്കൂർ
M C റോഡിൽ ട്രാഫിക് ബ്ലോക്ക്

അരിവില നിയന്ത്രിക്കാൻ
സമരം ചെയ്യവേ എന്റെ നടുവിന്
പൊതിരെ പൊതിരെ  തല്ലിയ
പോലീസുകാരൻ ഭക്തിപുരസ്സരം
കവാത്ത് മറക്കുന്നു

മഹാമായേ അയാളെ കാത്തുകൊള്ളണേ

ഇക്കാണിക്കുന്ന
തോന്നിവാസത്തിനും അഭാസത്തിനും
മാപ്പ് കൊടുക്കണേ

2013, മാർച്ച് 17, ഞായറാഴ്‌ച




ഒറ്റക്കിരുന്നു മടുത്തപ്പോ ഒന്ന് നടക്കാനിറങ്ങി,വീട്ടില്‍ എല്ലാവരുമുന്ടെങ്കിലും ഒറ്റെക്കനെന്നപോലെ.ചെറിയ വഴി ,കിളികള്‍ കരയുന്ന ശബ്ദം.വണ്ടുകള്‍ മൂളിപറക്കുന്നു ,ചീവീടുകള്‍ ചിലക്കുന്നു,ദലമര്‍മ്മരങ്ങളിലൂടെ കാറ്റും കടന്നു വരുന്നു ,ചെറു വഴികള്‍ കടന്നു പെരുവഴികളിലെത്തി,അവിടെയെല്ലാമുണ്ട് ,ജനസമുദ്രം തിങ്ങുന്ന ഈ ഇടത്തില്‍ ഞാന്‍ ഒറ്റയ്ക്ക് .ചുറ്റും ആയിരമായിരം ശബ്ദ ശകലങ്ങള്‍ പെറ്റ് പെരുകുന്നു,കതിനവെടികളുടെ ശബ്ദം അന്തരീക്ഷത്തില്‍ ത്രസിച്ചു നില്‍ക്കുന്നു,വാഹനങ്ങള്‍ വേഗതയുടെ പുതിയ മാനങ്ങള്‍ തേടി ഇരച്ചു പായുന്നു
ശാസ്ത്രയുഗ പരിവേഷമനണിഞ്ഞു വാക്കുകള്‍ പരിധികളില്ലാതെ സഞ്ചരിക്കുന്നു ,
ആയിരം വര്‍ണ്ണങ്ങള്‍ ,ചിലത് മനസ്സുണര്ത്തുന്നു,മറ്റുചിലത് മനം മടുപ്പിക്കുന്നു ,ശുഭവസ്ത്രധാരികള്‍,വസ്ത്രവും ജീവിതവും മങ്ങിയവര്‍ ,ശുഭാന്ത്യങ്ങള്‍ തേടി ഈ നിമിഷത്തെ മറക്കുന്നവര്‍ ,ആഘോഷിക്കുന്നവര്‍.നിരാശയുടെ കൈയ്പുനീര്‍ കുടിക്കുന്നവര്‍,എല്ലാവരും ഉണ്ട് ഈ നിരത്തുകളില്‍ ..
പക്ഷെ ഞാന്‍......ഞാന്‍ ഒറ്റയ്ക്ക്...
കടല്‍ തീരത്തേക്ക് പോയി.അവിടെയും കണ്ടു അലക്ഷ്യമായി സായാഹ്നങ്ങള്‍ ആസ്വദിക്കുന്ന മനുഷ്യാത്മാക്കളെ ..
കടലിന്റെ വിദൂരതയിലേക്ക് നോക്കി ഞാനവിടെയിരുന്നു ,തിരകള്‍ എന്നെ കടലിലേക് മാടിവിളിക്കുന്നതുപോലെ ,കടലില്‍ ഉപ്പായി അലിഞ്ഞു ചേരുവാന്‍ പ്രേരിപ്പിക്കുന്നതുപോലെ ..രവേരും വരെ അവിടെ ഇരുന്നു ....ഓരോ നിമിഷും.....ആസ്വദിച്ച്.......
കടല്‍ കാറ്റിനൊപ്പം ഉപ്പിന്റെ ഗന്ധവും എത്തുന്നു ...ഉപ്പ് ..ഉപ്പായി മാറുവാന്‍ എത്ര നിമിഷങ്ങള്‍.. ?
നുരയും പതയും കലര്ന്ന തിരകള്‍ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു ... ആദിയിലേക്ക്.... ജനനിയുടെ ഗർഭപാത്രത്തിലേക്ക് ....എങ്കിലും എന്നിലെ ഭീരുത്വം അതിനെ അതിജീവിച്ചു
തിരികെ നടക്കുമ്പോള്‍ നിരത്തൊഴിഞ്ഞിരുന്നു ,എങ്കിലും ഞാന്‍ വന്ന പകലും ഈ രാത്രിയും ഒരുപോലെ......


നവനീത്  

2013, മാർച്ച് 16, ശനിയാഴ്‌ച

കവിത -9
നവനീത്


'മിട്ടായി' 


എനിക്കൊരു മിട്ടായിയുണ്ടാക്കണം
പച്ചനോട്ടിന്റെ ഗന്ധവും
പച്ചമാംസത്തിന്റെ രുചിയുമാകണം അതിനു
അതിലോരുനെരമെങ്കിലും തീകത്തുവനായി
വിയര്‍ക്കുന്നവന്റെ ചോര വേണം
അമ്മേ എന്ന് കരയുന്നോരുണ്ണിതന്‍ ഒട്ടിയ
വയറിന്റെ നീറ്റല്‍ വേണം
തന്തയെക്കൊന്നു കൈവശം എത്തിച്ച
ചുടലക്കളത്തിലെ മണ്ണ് വേണം
അമ്മയെ വിറ്റ് വച്ചൊര വീടിന്റെ
അഗ്നികോണിലെ കല്ല്‌ വേണം
വിറ്റ ഗര്‍ഭപാത്രത്തിലെ ബീജത്തിനലൊരു
ചാപിള്ളയെപ്പെറ്റ നോവ്‌ വേണം
ഒരുപടുപണിയെടുതന്ന്യനെ പറ്റിച്ച
ഒരുരൂപതുട്ടുരുക്കി വേണം
വേട്ടമൃഗം പോല്‍ പതുങ്ങിയിരിക്കുന്ന
മരണത്തിന്റെ ചവര്‍പ്പ് വേണം
പ്രണയം കൊതിപ്പിച്ചു കാമം ദഹിപ്പിച്ച
നറു നീലരാവിലെ കാറ്റു വേണം
കന്മദം പടരവേ സ്ത്രീത്വം വിതുമ്പുന്ന
വാക്ക് പരസ്യങ്ങളായി വേണം
എന്റെ മിട്ടായിക്കീ ലോകമൊരു
പേര് നല്‍കി
മാന്ന്യന്റെ മിട്ടായി
കവിത-8
നവനീത്


മഞ്ഞും മഴയുമെന്നപോലെ
നീ എന്നില്‍ പെയ്തിറങ്ങി
മന്നിലെക്കുര്‍ന്നു പോകുന്നതുപോലെ
നീ പോകുകയും ചെയ്തു
എന്റ വേരുകള്‍ നിന്നെ തേടി മണ്ണിലേക്കിറങ്ങി
ഞാന്‍ തേടി വരുംതോറും നീ
മണ്ണിന്റെ ആഴങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നു
അതോ നീ ഇല്ലതാകുകയയിരുന്നോ?
എങ്കിലും വീണ്ടും എന്നിലേക്ക്‌
ഋതുഭേദങ്ങള്‍ വന്നു
മറ്റൊരു വര്‍ഷവും വേനലും ശിശിരവും വന്നു
വസന്തവും ഹേമന്തവും വന്നു
തനിയാവര്‍ത്തനം പോലെ അവയെല്ലാം
എന്നെ വിട്ടുപോയ്‌ ക്കൊണ്ടെയിരുന്നു
പിന്നെടെന്റെ പ്രണയം കാറ്റിനോടായി
അതെന്നെ തഴുകുകയും
എന്റെ കരിഞ്ഞ ഇലകളും പൂക്കളും
പറപ്പിച്ചു എന്നെ സുന്ദരമാക്കുകടും ചെയ്തു
ആ പ്രണയത്തില്‍ ഞാനാകെ
ലയിച്ചു നില്‍ക്കെ
ഒരിക്കല്‍ എന്തിനെന്നറിയാതെ കാറ്റ് വീശി
ആ കാറ്റില്‍ ഞാനാകെ വിറച്ചു,കടപുഴകി
മണ്ണിലേക്ക് വീണു മരിച്ചു തുടങ്ങിയപ്പോള്‍
ഞാന്‍ മണ്ണിനെ അറിഞ്ഞു
അതിന്റെ ഗര്ഭാപാത്രത്തിലാണ്
ഞാനുരുവിട്ടതെന്നു ഓര്‍ത്തു
ആ സ്നേഹം തീഷ്ണതയില്‍
ഞാന്‍ മണ്ണിലേക്ക് അലിഞ്ഞു ചേര്ന്നു

2013, മാർച്ച് 15, വെള്ളിയാഴ്‌ച


കവിത-7

നവനീത്



പോകു പ്രിയേ
നീയെന്റെ കറപിടിച്ചാഴ്ന്നു
ജീര്‍ണിച്ച മനസ്സില്‍ നിന്നും

പോകു നീയെന്റെ
മരവിപ്പുറഞ്ഞു കട്ടയായ്
തുരുമ്പിച്ച ഹൃത്തില്‍ നിന്നും


ഇരുള്‍ നിറഞ്ഞൊഴുകിയ രാവിന്‍ ജലാശയത്തിങ്കല്‍
നാം ഹംസങ്ങളായന്നു നീന്തിതുടിച്ചതും
അകലെയെന്നാകിലും അരികിലായീടുന്ന
കാല്‍പനിക മോഹമാം നിമിഷങ്ങളൊക്കെയും
പ്രണയതീഷ്ണമാമേതോ വികാരമെന്‍
രക്തത്തുള്ളി നിന്‍ ചുണ്ടോടു ചേര്‍ത്തതും
കാറ്റിലുലഞ്ഞ ചുരുള്‍മുടിക്കിടയിലെന്‍
പ്രണയം മുട്ടിയുരുമ്മിയതോക്കെയും
സര്‍പ്പങ്ങള്‍ പോല്‍ നാമൊരുമിച്ചു ചേര്‍ന്നൊരു
താണ്ഡവനൃത്തമാവിടാറാടി വീണതും
ചൂടില്‍ കരിഞ്ഞു ഞാനില്ലാതെ നില്‍ക്കവേ
തണലും തണുപ്പുമായ് എന്നെപുണര്ന്നതും
എരിയുന്ന ചുംബനംകൊണ്ട് നീ കത്തിച്ച
ചകിരിയാമെന്നുടെ ചുണ്ടുകളൊക്കെയും
കന്മദം പടരുന്ന നോക്കുകള്‍ കൊണ്ടെന്നെ
അന്ധമാക്കിയ കണ്ണൂകളൊക്കെയും
നിശ്വാസ ഗന്ധമെറ്റൂന്മാദചിത്തനായ്
മഴയായ് നിന്നിലായ് പെയ്താര്‍ത്തു തോര്ന്നതും
ഒരുമിച്ചിരുന്നു നാം നട്ടുവളര്‍ത്തിയ
കനവിന്റെ മുന്തിര് വല്ലികള്‍ പൂത്തതും
എന്നോ എവിടെയോ നമ്മള്‍ സ്നേഹിച്ചോരാ
നിമിഷങ്ങള്‍ തന്നുടെ അസ്ഥികളൊക്കെയും

തേടേണ്ടതില്ല നാമൊന്നായ് പതിച്ചൊരു
പ്രണയത്തിന്റെ പ്രതീക്ഷകളൊക്കെയും
ഹര്ഷമായ് മുറ്റിയ കാതലായ് നില്‍ക്കവേ
വെട്ടിപ്പിളര്ക്കുന്നു കാലമിന്നിങ്ങനെ
സമയമായ് പിരിയുവാന്‍
കീറിമുറിച്ചൂ രണ്ടാത്മക്കളായ്‌ മാറുവാന്‍
ഇനിയില്ല നാമെന്നെക്കുമോന്നായ്,പ്രണയമായ്
ചാരമായോര്‍മ്മകള്‍ ചിതയിലായ് പ്രണയവും
ഇനിയില്ല രാവുകള്‍
നീയുദിച്ചുയര്ന്നു വിടര്‍ന്ന നിലാവുകള്‍
ഇനിയില്ല പകലുകള്‍
നീ പ്രകാശമായെന്നില്‍ പടര്‍ന്ന കിരണങ്ങള്‍
ഇനി നാം പിരിഞ്ഞവര്‍
ഇനിയില്ല നമെന്നുമോന്നിച്ചോഴുകിയ
കരകുളം പാറയും ദേശാന്തരങ്ങളും
ഭുതകാലത്തിന്റെ ച്ചുഴികളിലുഴറാതെ
ജീവിതം സ്വന്തമായ് നെയ്തെടൂക്കേണ്ടവര്‍
മഞ്ഞുപോകുന്നോരീ മഹാലോകങ്ങളില്‍
നമ്മളെന്നെക്കൂമായോന്നായ് പിരിഞ്ഞവര്‍

കവിത-6
"വിശുദ്ധനായ ഷൈലോക്ക്‌ "

നവനീത്



എന്നെ ഓര്‍മയില്ലേ?
ഞാന്‍ ഷൈലോക്ക്
പണ്ട് വെനിസില്‍ ജീവിച്ചുരുന്ന
ഒരു പാവം പലിശക്കാരന്‍ .

പാവങ്ങള്‍ക്ക് പണം കടം കൊടുത്തു പുണ്യം ചെയ്തവന്‍
ഈയുള്ളവന്‍ എന്ത് തെറ്റാണു ചെയ്തത്?
ഒരു പ്രണയത്തിനായി പണം ഏറെ കൊടുത്തതോ?
അവന്‍ അവളെ നേടിയനിഞ്ഞോര പുഞ്ചിരി
ഞാനല്ലെയവനില്‍ അണിയിച്ചുവിട്ടത്
സ്രാവേന്നവര്‍ എന്നെപ്പരിഹസിചെങ്കിലും
ഒന്നുമില്ലായ്മയില്‍ ഞാനവര്‍ കൂടെ നിന്നു
എന്റെ പണം കൊണ്ട് നേടി നിവര്ന്നവര്‍
എന്റെ മുന്നില്‍ വന്നു വെല്ലുവിളിച്ചു
ആ ചങ്കുറപ്പെന്റെ വിയര്‍പ്പില്‍ നിന്നുണ്ടായതല്ലേ?
എന്റെ പലിശ കണക്കിനെയവര്‍ കുറ്റപ്പെടുത്തി
ആ പലിശ വീണ്ടും കൊടുത്തു ഞാനവരുടെ
മുറിവില്‍ മരുന്നുവച്ചില്ലേ?

ബസ്സാനിയോ നീ നിന്റെ പ്രിയയെ വരിച്ചോര
നെഞ്ച്ഉറപ്പെന്റെ കടം കൊണ്ടാതല്ലേ?
 അന്റോണിയോ നീ നിന്റെ അഭിമാനമെന്നുടെ
പലിശപ്പണത്തില്‍  പോതിഞ്ഞെടുത്തില്ലേ?
കാലത്തിനൊത് നിറം മാറി നീയെന്റെ
മുതലും പലിശയും പിണമാക്കിയില്ലേ?
നീതിക്കുവേണ്ടി ഞാനാകെ പോരുതവേ
എന്‍ ചോര കൊണ്ട് നീ വാങ്ങിയ പെണ്ണിന്റെ
വാക്കില്‍ വിരുതലില്‍ രക്സപെട്ടില്ലേ?
ഒന്നുമില്ലാതെ ഞാനാകെ തളരവേ
നിന്‍ ശിക്ഷ കുടി ഞാനെറ്റെട്ത്തില്ലേ?
എന്നിട്ടുമെന്നിട്ടും ഞാന്‍ ക്രുരന്‍
ജുതനായ്‌ പോയിനാല്‍ ഞാന്‍ ക്രുരന്‍
 എന്റെ സ്നേഹവും നീതയും ലോകെമേ
നീ അറിഞ്ഞീലയെങ്കിലും ഒരു കാലം വരും
അന്ന് ലോകമെന്നെ വാഴ്ത്തും സെയിന്റ് ഷൈലോക്ക് എന്ന്

കവിത-5
നവനീത്



വിശുദ്ധിയുടെ വെള്ളവസ്ത്രങ്ങള്‍ പുതച്ച 
ശംഖുപുഷ്പങ്ങള്‍ പടരുന്നതുപോലെ 
എന്റെ തളിര്‍ത്ത ഹൃദയം നിന്നില്‍ 
ഞാന്‍ കൊരുത്തിട്ടിരിക്കുകയായിരുന്നു 
ഞാന്‍ പൊഴിഞ്ഞു വീണു 
മണ്ണോട് അലിഞ്ഞുചെരുമ്പോള്‍
നിന്റെ വേരുകള്‍ 
എന്നെ വലിച്ചെടുക്കണം 
എനിക്ക് നിന്നിലെക്കെത്തണം 
നിന്റെ പൂവായ് വിരിയണം
അതെന്റെ മോക്ഷം 

കവിത-4 
നവനീത് 

ഞാന്‍ മരിച്ചൊരു കരപറ്റുമ്പോള്‍
എന്നെയോര്‍ത്ത് കരയുവാനുണ്ടെങ്കില്‍
അവരോടെനിക്ക് പറയുവാനുള്ളത്

എന്റെ ശവത്തില്‍ നിങ്ങള്‍ മണ്ണിടരുത്
കല്ലുകള്‍ പെറുക്കിയെറിയണം
എന്റെ ശവത്തില്‍ നിങ്ങള്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കരുത്
കരിഞ്ഞ പൂവുകള്‍ കൊണ്ടെന്നെ മൂടണം

ജീവിതമാകവേ എന്നെ പരിഹസിച്ചുന്മാദിച്ചവരെ
നിങ്ങള്‍ കരയരുത്
നിങ്ങളെന്നെ വീണ്ടും പരിഹസിക്ക
പതിവുപോലെ ഞാനത് മിണ്ടാതെ കേട്ടുകൊള്ളാം

എന്നെയൊരു പട്ടിയെപ്പോലെ ആട്ടിയോടിച്ചോരെ
നിങ്ങള്‍ കരയരുത് നിങ്ങളെന്റെ ശവത്തില്‍ കാര്‍ക്കിച്ചു തുപ്പുക
എന്നിട്ട് സ്വര്‍ഗലോകം പൂകുക

അന്നോളമിന്നോളം എന്നെപറ്റിച്ചു
വയറിന്റെ വേദന തിന്നു തീര്‍ത്തോരെ
നിങ്ങള്‍ കരയരുത്
നിങ്ങളെന്റെ കണ്ണും ഹൃദയവും പറിച്ചെടുക്ക
അത് വിറ്റുകിട്ടുന്നത് കൊണ്ട് വിശപ്പടക്ക

ഞാന്‍ ജീവിച്ചിരിക്കെ എന്നെ തീവ്രമായ് വെറുത്തോരെ
നിങ്ങള്‍ കരയാതിരിക്ക
ജീവനറ്റ  എന്നെ നിങ്ങളിനി
സ്നേഹിച്ചിട്ടിനി എന്ത് കാര്യം

എന്നെ ഞാനാക്കിയ മാതൃ പിതൃ ഗുരു ജനങ്ങളെ
നിങ്ങള്‍ കരയാതിരിക്ക
നിങ്ങള്‍ കണ്ണുനീരിലെന്റെ  മോക്ഷം
എന്റെയാത്മാവിന്റെ സ്വപ്നമായ്തീരൂം

ഞ്നറിയാതെ ഭുമിയില്‍ എന്നെ സ്നേഹിച്ചോരെ
നിങ്ങള്‍ കരയാതിരിക്ക
നിങ്ങളെ വേദനിപ്പിച്ചു മാത്രം പോയെ
 എനിക്ക് നിങ്ങള്‍ മാപ്പ് നല്ക

ഞാന്‍ സ്നേഹിച്ചോരെ
എന്റെ സ്നേഹമിനിയും അറിയാതെ പോയോരെ  
കഴിയുമെങ്കില്‍ 
നിങ്ങളെന്റെ നെഞ്ച് പിളര്‍ക്കുക
അവിടെ നിങ്ങള്‍ക്കായി
എന്റെ മാംസം തുടിക്കുകയം
രക്തം ചീറ്റുകയും ചെയ്യുന്നുണ്ടാകും
അന്നെങ്കിലും നിങ്ങളെന്നെ അറിയുന്നുവെങ്കില്‍
നിങ്ങള്‍ മാത്രം ഒരിറ്റു കണ്ണുനീര്‍ എന്റെ ശവത്തോടൊപ്പം മറവു ചെയ്ക

കവിത-3
നവനീത്

ഞാനറിയുന്നുണ്ട്
കൈവിരല്‍ത്തുമ്പിലെ നീര്‍മണി പോലെ
നിങ്ങള്‍ ഊര്ന്നുപോകുന്നത്

വിഹ്വലതകള്‍ ഒപ്പിയെടുത്ത വാക്കുകള്‍
നിശബ്ദതയുടെ നിതാന്തസൌന്ദര്യം തേടുന്നത്
ഹരിത വര്‍ണ്ണത്തിന്‍ തുടിപ്പുകള്‍ തുളുംബിയ നോക്കുകള്‍
ചുരങ്ങള്‍ കീഴടക്കി കടന്നുപോകുന്നത്
അവസാനത്തെ ചില്ലിയും പെറുക്കി നല്‍കിയ
സ്നേഹത്തിന്‍ ചില്ലറത്തുട്ടുകള്‍ ഉരുകിയമരുന്നത്
ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തുനിന്നുമറിഞ്ഞ
സൌഹൃദത്തിന്‍  ഹൃദയത്തുടിപ്പുകള്‍ തെറ്റുന്നത്
വഴിവിളക്കുകള്‍ ചിമ്മിയണഞ്ഞ  അമാവാസിയുടെ
ആത്മരേണുക്കള്‍ പടരുന്ന സന്ധ്യയില്‍
മിന്നാമിനുങ്ങുകള്‍ ഏത്താതിരുന്നത്
കര്മ്മപാതയില്‍ മുള്ളുകള്‍ മുറിവേല്‍പ്പിച്ച
മാത്രയില്‍ കാത്തിരുന്നെന്റെ  ചോര കട്ടിയാകുന്നത്
കണ്ണുകള്‍ കുട്ടിമുട്ടുന്ന ഇന്നിന്റെ നിമിഷങ്ങളില്‍ നിന്നും
അരുണരക്താണുക്കള്‍  ചത്തുവീഴുന്നത്

ഇനിയും ഉണരാത്ത പകലുകളില്‍
ഇനിയും ഉറങ്ങാത്ത രാത്രികളില്‍
ഓര്‍മ്മകള്‍ക്ക് വേരുപിടിക്കുന്നത്

ഇനി മുന്തിരിപാത്രത്തിലെ അവസാനത്തെ തുള്ളിയും
നിങ്ങള്‍ കുടിച്ചുവറ്റുന്ന  നിമിഷത്തില്‍ നിങ്ങള്‍ക്കായി
അവിടെയെന്റെ  കവിത തെളിയും
അത് നിങ്ങളുടെ മുഖത്ത് തുപ്പുമ്പോള്‍
ഞാന്‍ ഉണരാത്ത ഉറക്കത്തിലേക്കു
വഴുതിവീണിട്ടുണ്ടാകും......
പറയാത്ത വാക്കുകള്‍ക്കും
പൊഴിയാത്ത കണ്ണുനീരിനും നന്ദി


കവിത-2
നവനീത്

"അച്ഛന് നാണക്കേടുണ്ടാക്കുന്ന മകന്‍ എന്ന
വിശേഷണമാണ്  ഈ ജന്മം എനിക്ക് നല്‍കിയത്.
അച്ഛന്റെ മാനം,എന്നെ ഞാനല്ലാതാക്കി

ആദ്യമാതാരോ  പറഞ്ഞെന്ന
കേട്ടറിവിനെ  പുച്ചിച്ചുതള്ളി
പിന്നെ പരിഹാസമായത് കേള്‍ക്കെ
നീറ്റലോതുക്കി  ഞാനും ചിരിച്ചു
അച്ഛന്റെ നാവതേറ്റുപറയവേ
ശാപം തിങ്ങിയ മനസ്സിലത്  പ്രതിധ്വനിച്ചു
ബോധോദയത്തിന്റെ നിമിഷങ്ങളിലെവിടെയോ
ആ വാക്കുകള്‍ ഒരു തിരിച്ചറിവായി
തിരിച്ചറിവ്.......ഓര്‍മ്മ......ചിന്ത....

ഇവയെല്ലമാടങ്ങുന്ന മനസ്സിന്റെ പാലാഴി
കടഞ്ഞെനിക്കാദ്യം കിട്ടിയത്  മരണം
മരണത്തിനപ്പുറം ഞാനില്ലെന്ന
മറ്റൊരു തിരിച്ചറിവ്
പിന്ന കടഞ്ഞുകിട്ടിയത് ജീവിതം
അതെടുത്തന്നുതൊട്ടു  ജീവിതത്തോട്
പകരം വീട്ടാനോരുങ്ങി
ഞാന്‍ ,ഞാനായിത്തന്നെ

കവിത-1 ...
നവനീത്


"പോകുക,
കാലം പലവട്ടം
കവടി നിരത്തിയുറപ്പിച്ച സമയം
ഈ നിമിഷം,നിമിഷാര്‍ധം
നീ പോകുക

പീഡിതനും ദുര്‍ബലനും
വൃധിക സ്വപ്നങ്ങളുടെ
ചുമടുതാങ്ങിയും ഞാന്‍
എന്നെ പകുതിക്കുപെക്ഷിച്ചു
നീ പോകുക

ചുംബിക്കാത്ത കാമുകി
ചോറ് തരാത്ത അമ്മ
അഭയം ആവശ്യമില്ലാത്ത പെങ്ങള്‍
ഇതിനിടക്കെവിടെ നിനക്കിടം

നിന്നെ വിളിക്കാന്‍ എനിക്കേത്  പേര്‍
ഗുരു,ദൈവം,വേശ്യ,കൂട്ടുകാരി
ഏതു നാവ് ,ഏതു  കാലം

നിന്നെ നടത്താന്‍ കൈ
നിനക്ക് താങ്ങുവാന്‍ ചുമല്‍
നിനക്ക് വേണ്ടി ഒരു മനസ്സ്
ഇതെല്ലാം പണയത്തിലായവന്‍
ഞാന്‍.

ഉറപ്പില്ലയെങ്കിലും ഒരുറപ്പു മാത്രം
നിന്നെ മറക്കുമ്പോഴും
മറക്കാതിരിക്കാന്‍ ശ്രമിക്കാം

അയുസസ്തമിക്കുംബോള്‍
ഒരോര്‍മയുടെ,
മേല്‍ക്കുര തകരുമ്പോള്‍
നിനക്ക് ഞാനെന്‍  മുറി
മാറ്റിവെക്കാം,

അവിടെ നീയും
എന്റെ ഗന്ധവും തനിച്ചായിരിക്കും
എന്റെ ജീവിതത്തെ പകുത്തെടുത്തയിടം
ഇനി നിനക്ക്‌  മാത്രം,അവിടെയിനി
മരറുപകുതിയായി നീ ചേര്ന്നുകൊള്‍ക

ഇന്ന് ക്ഷമിക്കുക,പോകുക