2013, ജൂൺ 29, ശനിയാഴ്‌ച






കടന്നുപോയ ഓരോ പെണ്‍കുട്ടിയും
ഓരോ നിശ്വാസവും,ഓരോ ശബ്ദവും
ഓരോ ചലനവും,ഓരോ പ്രണയത്തിന്റെ ചുവരെഴുത്തുകളാണ്
ഉപേക്ഷിക്കപ്പെട്ട ഒരു സ്മശാനത്തിലേക്ക്,
ചുരം കടന്നെത്തുന്ന വരണ്ട കാറ്റിന്റെ സ്പർശത്തിലേക്ക്
ഒരു സ്വപ്നത്തിന്റെ തിരിച്ചറിയപ്പെടാത്ത നിമിഷത്തിലേക്ക്‌
അവയെത്തിക്കുന്നു

യുദ്ധം കൊടുംമ്പിരികൊള്ളുകയാണ്.
നാലുപാടും വെടിയൊച്ചകൾ,പുകമറഞ്ഞ കാഴ്ചകൾ
മനുഷ്യ രക്തവും ഇറച്ചിയും നിറഞ്ഞ തെരുവുകൾ.
കണ്ണീരോടെ മരിച്ച ഒരു ജവാന്റെ വേദനയിൽ  യുദ്ധം പരാജയപ്പെടുന്നു .
വേദകൾ,മരണങ്ങൾ,നഷ്ടപെടലുകൾ
ഒരു ചുംബനത്തിന്റെ ഓർമ്മ.
ഒരനർഘ നിമിഷത്തിന്റെ ചൂട്


ഓരോ യുദ്ധഭൂമിയും ഒരു സ്വപ്നഭൂമികൂടിയാണ്
ഓരോ പ്രണയകാലവും ഒരു കലാപകാലം കൂടിയാണ്



നവനീത് ജോസ്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ