2013 മാർച്ച് 16, ശനിയാഴ്‌ച

കവിത-8
നവനീത്


മഞ്ഞും മഴയുമെന്നപോലെ
നീ എന്നില്‍ പെയ്തിറങ്ങി
മന്നിലെക്കുര്‍ന്നു പോകുന്നതുപോലെ
നീ പോകുകയും ചെയ്തു
എന്റ വേരുകള്‍ നിന്നെ തേടി മണ്ണിലേക്കിറങ്ങി
ഞാന്‍ തേടി വരുംതോറും നീ
മണ്ണിന്റെ ആഴങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നു
അതോ നീ ഇല്ലതാകുകയയിരുന്നോ?
എങ്കിലും വീണ്ടും എന്നിലേക്ക്‌
ഋതുഭേദങ്ങള്‍ വന്നു
മറ്റൊരു വര്‍ഷവും വേനലും ശിശിരവും വന്നു
വസന്തവും ഹേമന്തവും വന്നു
തനിയാവര്‍ത്തനം പോലെ അവയെല്ലാം
എന്നെ വിട്ടുപോയ്‌ ക്കൊണ്ടെയിരുന്നു
പിന്നെടെന്റെ പ്രണയം കാറ്റിനോടായി
അതെന്നെ തഴുകുകയും
എന്റെ കരിഞ്ഞ ഇലകളും പൂക്കളും
പറപ്പിച്ചു എന്നെ സുന്ദരമാക്കുകടും ചെയ്തു
ആ പ്രണയത്തില്‍ ഞാനാകെ
ലയിച്ചു നില്‍ക്കെ
ഒരിക്കല്‍ എന്തിനെന്നറിയാതെ കാറ്റ് വീശി
ആ കാറ്റില്‍ ഞാനാകെ വിറച്ചു,കടപുഴകി
മണ്ണിലേക്ക് വീണു മരിച്ചു തുടങ്ങിയപ്പോള്‍
ഞാന്‍ മണ്ണിനെ അറിഞ്ഞു
അതിന്റെ ഗര്ഭാപാത്രത്തിലാണ്
ഞാനുരുവിട്ടതെന്നു ഓര്‍ത്തു
ആ സ്നേഹം തീഷ്ണതയില്‍
ഞാന്‍ മണ്ണിലേക്ക് അലിഞ്ഞു ചേര്ന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ